എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം തായ്‌ലൻഡ് സുന്ദരി ഒപൽ സുചതയ്ക്ക് സ്വന്തം .ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി.മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. പോളണ്ട്, എത്യോപ്യ, തായ്‌ലൻഡ്, മാർട്ടുനീക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് അവസാന റൗണ്ടിൽ എത്തിയത് . 2003 മാർച്ച് 20ന് തായ്‌ലൻഡിലെ തീരദേശ നഗരമായ ഫുക്കേതിലാണ് ഒപൽ ജനിച്ചത്.വനിതാ ശാക്തീകരണത്തിനായി മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ഒപൽ സുചത.