കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി

ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അ‍ഞ്ചര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു . വൈറസ് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല .

കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി.സാർസ് കോവ്–2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ ചൈന കൈമാറിയില്ലെന്ന് ലോകാരോഗ്യ (ഡബ്ല്യുഎച്ച്ഒ) സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു .

“ഏതോ” അജ്ഞാത കേന്ദ്രത്തില്‍ നിന്നും പൊട്ടി പുറപ്പെട്ട വൈറസ് ലോകത്തെയാകെ പിടിച്ചു കുലുക്കി .അനേകായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി . ലോക രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നു പോയത് . രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു . പലര്‍ക്കും ജോലി നഷ്ടമായി .കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ വ്യവസായ ശാലകള്‍ക്കും ഉണ്ടായത് .ഇതെല്ലം ഈ ഒറ്റ വൈറസ് മൂലം ആണ് സംഭവിച്ചത് .എന്നാല്‍ വൈറസ് എവിടെ നിന്നും വന്നു എന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല .

സാർസ് കോവ്–2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ ഒന്നും ചൈന ഇതുവരെ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയില്ല . വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യുഐവി) നിന്നാണ് വൈറസ് സാന്നിധ്യം ഉണ്ടായതെന്നുള്ള ആരോപണം സംബന്ധിച്ച് കൃത്യമായ വിലയിരുത്തല്‍ ഉണ്ടായില്ല . ചൈനയിലെ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന വിവിധങ്ങളായ ജീവികളില്‍ നിന്നുമാണ് രോഗത്തിന് കാരണമായ വൈറസ് ജനിച്ചത്‌ എന്നുള്ള ആരോപണവും നിലനില്‍ക്കുന്നു . എന്നാല്‍ ഈ വൈറസ് മൂലം ഇപ്പോഴും രോഗങ്ങള്‍ ഉണ്ട് . ഇത് മൂലം ഉള്ള ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ കൂടി .

ഈ രോഗത്തിന് എതിരെ കൃത്യമായ മരുന്നും കണ്ടു പിടിച്ചിട്ടില്ല . നിലവില്‍ ഉള്ള മരുന്നുകള്‍ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമേ ഉപകാരം ഉള്ളൂ . കോവിഡ് രോഗത്തിന് കാരണമായ വൈറസ് എവിട നിന്നും വന്നു എന്നത് സംബന്ധിച്ച് ഇന്നും ദുരൂഹതകള്‍ ഉണ്ട് . പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമാണ് വൈറസ് പൊട്ടി പുറപ്പെട്ടത്‌ എന്നാണ് ചൈനയുടെ നിലവിലും ഉള്ള നിലപാട് .

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2-SARS-CoV-2) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19.2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.

 

ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.

 

രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം. ഇത് ന്യുമോണിയക്കും ബഹു-അവയവ സ്തംഭനത്തിനും കാരണമാകാം. നിലവിൽ ഇതിന് നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സ ഇല്ല.

2019 ഡിസംബർ 31 ന് ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽ നിരവധിപേരിൽ ന്യൂമോണിയ രോഗബാധ സ്ഥിരീകരിച്ചു. തുടക്കത്തിൽ രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല. 2020 ജനുവരി 9 ന് ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ പുതിയ ഒരിനം കൊറോണാവൈറസ് (നോവൽ കൊറോണാവൈറസ്) ആണ് ഈ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് വിശദീകരിച്ചു.

അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് രോഗം സംക്രമിച്ചു. 2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞ വർഷം), N (=new), coV (= കൊറോണാവൈറസ് ഫാമിലി) എന്നിവ ചേർത്ത് വൈറസിന് 2019-nCoV എന്ന പേരുനൽകി. 2020 ഫെബ്രുവരി 11 ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) വൈറസിനെ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2 (SARS-CoV-2) എന്ന് പേരുനൽകി. തുടർന്ന് ലോകാരോഗ്യസംഘടന ഈ വൈറസ് രോഗത്തെ കോവിഡ്-19 (= Coronavirus disease 2019) എന്ന് നാമകരണം ചെയ്തു. മനുഷ്യനെ ബാധിക്കുന്ന കൊറോണവൈറസുകളിൽ ഏഴാമത്തേതാണ് Sars-coV-2 വൈറസ്.