ശബരിമല സ്വർണപ്പാളി കടത്തല്‍ കേസുകളിലെ എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം .ഇഡി കൂടുതല്‍ അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്വർണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുകയെപ്പറ്റിയുള്ള അന്വേഷണത്തിനു വേണ്ടിയാണ് പകർപ്പുകൾ ഐ ഡി ആവശ്യപ്പെട്ടത് .പകര്‍പ്പുകള്‍ ലഭിച്ചാല്‍ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തും .പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രഥമവിവര റിപ്പോർട്ട്, ഇതുവരെ അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ,റിമാൻഡ് റിപ്പോർട്ടുകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നല്‍കിയത് .
ദ്വാരകപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ റിമാൻഡ് കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്ന എ. പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും .പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും .കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണം അപഹരിച്ച കേസിലും മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും .

