മൂന്ന് എഎസ്പിമാരെയും 24 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പിമാരാക്കി സ്ഥാനക്കയറ്റവും നൽകി.

എറണാകുളം റൂറൽ അഡീഷണൽ എഎസ്പി ടി.ബി. വിജയനെ പത്തനംതിട്ട എഎസ്പിയായും പത്തനംതിട്ട എഎസ്പി പി.വി. ബേബിയെ തൃശൂർ സിറ്റി എഎസ്പിയായും നിയമിച്ചു.

 

 

തൃശൂർ ക്രൈംബ്രാഞ്ച് ഒന്ന് എഎസ്പി വി.കെ. രാജുവിനെ എറണാകുളം റൂറൽ എഎസ്പിയായി നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറായിരുന്ന വി.എസ്. പ്രശാന്തിന് സ്ഥാനക്കയറ്റം നൽകി കൊച്ചി സിറ്റി കൺട്രോൾ റൂം ഡിവൈഎസ്പിയായി നിയമിച്ചു.

 

 

തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് 2 ഇൻസ്‌പെക്ടർ എസ്.എം. പ്രദീപ് കുമാറിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് ഡിവൈഎസ്പിയായി നിയമിച്ചു.

 

 

സിബിഐ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ എൻ.ബിജുവിനെ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് 2 ഡിവൈഎസ്പിയായി നിയമിച്ചു.